1. വണ്ടിയുടെ ഇൻഷുറൻസ് ക്ലീയർ ആണെങ്കിൽ എക്സിഡൻ്റുമായ് ബന്ധപ്പട്ട് സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ചോ നേരിട്ടോ അറിയിക്കുക.
2. നാട്ടുകാരും, പരിക്കേറ്റ ആൾക്ക് പരിചയക്കാരുണ്ടെങ്കിൽ അവരും വൻതുക ആവശ്യപ്പെട്ട് നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ ശ്രമിക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല, മാനുഷിക പരിഗണന വച്ച് ചെയ്യാവുന്ന ആശുപത്രി കാര്യങ്ങൾ ചെയ്തു നൽകുക.3. പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും. ശരീരത്തിന് ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ് ചെയ്യും, ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ് ഹർട്ട് ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും.
4. ഡ്രെസ്സിംഗ്, സ്റ്റിച്ചിങ്ങ് ഇടാൻ മാത്രമുള്ള ചെറിയ മുറിവുകളും പരിക്കുകളേ ഉള്ളെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ അവരെ സഹായിക്കാം. ആശുപത്രി ബിൽ അടയ്ക്കാം.
5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ് കൊടുക്കേണ്ടതില്ല ഇപ്പോളത്തെ നടപ്പ് രീതിയിൽ ക്ലെയിം സെറ്റിൽമന്റ് കിട്ടുന്ന തുകയുടെ % ആണു വക്കീലിന്റെ ഫീസ്. അതിനാൽ മാക്സിമം ഇൻഷുറൻസ് ക്ലെയിം വാങ്ങിത്തരാൻ വക്കീൽ ശ്രെമിക്കും. വക്കീലിന് നൽകേണ്ട വക്കീൽ ഫീസ് എത്ര ശതമാനം എന്നത് ആദ്യമേ വ്യെക്തമായി വക്കീലുമായി കരാറാകുക.
6. സാധാരണ അപകടത്തിൽ നിങ്ങൾക്കെതിരെ വരുന്ന കേസ് റാഷ് & നെഗ്ലിജന്റ് ഡ്രൈവിംഗിനും എതിരേ ആയിരിക്കും. കോടതിയിൽ ഫൈൻ അടച്ച് , കുറ്റം സമ്മതിക്കുന്നതോടെ ഡ്രൈവറുടെ കേസ് അവസാനിക്കുന്നതായിരിക്കും. അപകടത്തിൽപ്പെട്ട ആളുടെ കേസ് ഇൻഷുറൻസ് കമ്പനി നടത്തിക്കോളും. അതിനു വേണ്ടി വക്കീലിനെ ഏർപ്പാടാക്കുന്നത് ഇൻഷുറൻസ് കമ്പനി ഉത്തരവാദിത്വം.
7. ഒരു വ്യെക്തിയേ ഇടിച്ചതിനു പകരം ഒരു ഇലക്ട്രിക് പോസ്റ്റ്/ ട്രാൻസ്ഫോർമ്മറിൽ ഇടിച്ചെന്ന് കരുതുക. കെ.എസ്.ഇ.ബി യും പോലീസും കൂടി നിങ്ങളെ നഷ്ടപരിഹാരം പണമായി അടയ്ക്കാൻ പറഞ്ഞ് സമ്മർദ്ധത്തിലാക്കും. അടച്ചില്ലെങ്കിൽ കേസ് ആകും റവന്യൂ റിക്കവറി ഉണ്ടാവും എന്നെല്ലാം പറഞ്ഞ് ഭയപ്പെടുത്തിയെന്നിരിക്കും. കാശ് അടയ്ക്കേണ്ടതില്ല, പൈസ കയ്യിൽ ഇല്ലെന്നും കേസ് കൊടുത്തോളാൻ നല്ല രീതിയിൽ പറയുക, അറിയിക്കുക.
0 Comments